Followers

Tuesday, August 31, 2010

പ്ര(പ്രാണ)ണയ വേദന




പ്ര(പ്രാണ)ണയ വേദന
================

നീയെന്നെ അറിയില്ല എങ്കിലും അറിയാതെ
പ്രണയിച്ചു ഒരുപാട് വേദനയോടെ ഞാന്‍
ഒരു വാക്ക് പോലും പറഞ്ഞില്ല എങ്കിലും
പറയാതെ പറയാന്‍ ഇന്നും ശ്രമിപ്പൂ ഞാന്‍

മന്ദസ്മിതത്തില്‍ ഒളിപ്പിച്ചു ഞാന്‍ എന്‍ മനസിലെ
പ്രണയവും പ്രണയത്തിന്‍ വര്‍ണവും
ഒരു ദിനം നീയതില്‍ വന്നു തഴുകീടുമ്പോള്‍
ഉയരും ആ വര്‍ണങ്ങളില്‍ നിന്നൊരു കൊച്ചു ജീവിതം

പ്രണയത്തിന്‍ ചങ്ങല പൊട്ടിച്ചെറിഞ്ഞു കൊണ്ടൊരു
ദിനം ഞാന്‍ വരും നിന്‍ ചാരെ അണയുവാന്‍
നീയന്നെനിക്കെകുമാ പ്രണയ ഗോപുരത്തില്‍ നിന്നൊരു
ദിനം പാടും നിനക്കായി പ്രണയിനി.

നിന്‍ ഹിതം തേടി അലയുന്നു ഇന്നും ഞാന്‍
ഒരു മന്ദ മാരുതന്‍ അലയുന്ന പോലെയോ
ഒരു കാറ്റില്‍ ആടുന്ന പൂക്കളെ പോലെയോ തേടുന്നു
വണ്ടുകള്‍ മൂളുന്ന പാട്ടിനായി.

2011 മാര്‍ച്ചില്‍ വിവാഹം കഴിക്കാന്‍ പോകുന്ന എന്റെ സുഹൃത്തിന് ഇത് ഞാന്‍ സമര്‍പ്പിക്കുന്നു . അവനു ഇപ്പോള്‍ ഉള്ള വിചാരം ഇങ്ങനെ ഒക്കെ ആണെങ്കിലും കല്യാണം കഴിയുമ്പോള്‍

എന്തിനീ കൊടും ചതി എന്നോട് ദൈവമേ
എന്തിനീ ക്രൂരത എനിക്കായി നല്‍കി നീ
എവിടെയോ ആടി തിമിര്തൊരു എന്നെ
എവിടെയോ ആരോ ബന്ധിച്ചിരിക്കുന്നു.

എന്ന് ആകാതെ ഇരിക്കാന്‍ സര്‍വ ഈശ്വരന്മാരോടും പ്രാര്‍ഥിക്കുന്നു.


♪ $ ♫ Pr@$@♫th K ♪ $ ♫
♪ $ ♫ പ്രശാന്ത് കെ ♪ $ ♫

Saturday, August 21, 2010

പരീക്ഷണങ്ങളിലൂടെ ഒരു സ്വപ്നം


പ്രതീക്ഷയുടെ ഒരു നേര്‍ത്ത നാമ്പ് കിട്ടിയിരിക്കുന്നു. ജോലിയ്ക്കായി ശ്രമിച്ചു പരാജയം അനുഭവിച്ചു തളര്‍ന്ന അവസ്ഥയില്‍ നിന്ന് ഒരു കുതിച്ചു ചാട്ടം എന്ന് പറയാന്‍ പറ്റില്ലെങ്കിലും കിതച്ചു എഴുന്നേല്‍ക്കാന്‍ അവനു സാധിക്കുമെന്ന് തോന്നിയ ഒരു നേട്ടം. അവനു ജോലി ലഭിച്ചിരിക്കുന്നു. ഇനി വീട്ടുകാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നില്‍ തല ഉയര്‍ത്തി നടക്കാം.

അവന്‍ അതി രാവിലെ തന്നെ ഒരുങ്ങി ജോലിയ്ക്കായി പുറപ്പെട്ടു. കൃത്യ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ സ്ഥലത്തെത്തി പ്യുണിനോട് കുശലം പറഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ താമസിച്ചു എന്ന് വരുത്തണ്ട എന്ന് അവന്‍ കരുതി. അവന്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്തു. പിന്നെ അവന്റെ ഉയര്‍ച്ച വളരെ വലുതായിരുന്നു. വളരെ പെട്ടന്ന് അവന്‍ ഓഫീസിലെ അവിഭാജ്യ ഘടകമായി മാറി. അതോടെ അവനില്‍ ഒരു അഹങ്കാരം പതിയെ തലപൊക്കി.

അവന്‍ അവിടെ അവന്റെയൊരു ഭരണം തന്നെ പുറത്തെടുത്തു. മാനേജരുമാരും അവന്‍ പറയുന്നത് കേള്‍ക്കേണ്ട ഒരു അവസ്ഥ. അവന്‍ ചിലപ്പോള്‍ പലരോടും പൊട്ടി തെറിക്കുമായിരുന്നു. അങ്ങനെ അവന്‍ ആ ദിവസം ഓഫീസില്‍ എത്തി. നല്ല തലവേദന. രാവിലെ കിട്ടുന്ന ചായ ഇത് വരെയും കിട്ടിയിട്ടില്ല. അവിടെ പ്യുണിനെ കാണാതെ ഉച്ചത്തില്‍ അലറി വിളിച്ചു. !!! "പ്യുണ്‍ ..................... !!!!!" പിന്നെ അവന്‍ തല വെട്ടി പൊളിക്കുന്ന തലവേദനയില്‍ കണ്ണടച്ചതും ഓര്‍മയുണ്ട്. കണ്ണ് തുറന്നതും നില്‍ക്കുന്നു ചായയുമായി.

"പ്യുണ്‍ എവിടെ ? "
പക്ഷെ ചായയുമായി നില്‍ക്കുന്നത് നല്ല പരിചയം ഉള്ള മുഖം. അമ്മ . താന്‍ എങ്ങനെ ഇവിടെ എത്തി എന്ന് ചിന്തിക്കാന്‍ തുനിഞ്ഞെങ്കിലും അതിനുള്ള സമയം നല്‍കാതെ ചോദ്യം എത്തി.
"ഏതു പ്യുണ്‍ ? ഇന്നും കണ്ടോ പുന്നാര മോന്റെ സ്വപ്നം ? ഇന്ന് ഏതു കമ്പനിയില്‍ ആയിരുന്നു ഉദ്യോഗം ? ഈ ചായ എടുത്തു കുടിച്ചിട്ട് പല്ല് തേച്ചു വല്ലോം വേണേല്‍ എടുത്തു കഴിച്ചിട്ട് ഊര് ചുറ്റാന്‍ ഇറങ്ങണ്ടെ ? " അവന്‍ ആകെ സ്തബ്ദനായി.

"ദൈവമേ ഇതും സ്വപ്നമായിരുന്നോ ? സ്വപ്നത്തില്‍ ഇത്രേം അഹങ്കാരം എങ്കില്‍ പിന്നെ ജീവിതത്തില്‍ എന്താകും. ചുമ്മാതെയാണോ ജോലി ഒന്നും കിട്ടാത്തത് ?"
സ്വയം ശപിച്ചു കൊണ്ട് അവന്‍ എഴുന്നേറ്റു അന്ന് കണ്ട സ്വപ്നം വരവ് വച്ചു.
"അങ്ങനെ സ്വപ്നം കണ്ടു കണ്ടു 3 ഡയറി എഴുതി തീര്‍ത്തു.വീണ്ടും ഒരു നഷ്ട സ്വപ്നം കൂടി. "
മുറുമുറുപ്പോടെ അവന്‍ ചായ കുടിച്ചിട്ട് അവന്റെ ദിന ചര്യകളിക്ക് ........

പ്രശാന്ത് കെ

Friday, August 20, 2010

പ്രണയത്തിനായി ........


ഒരു കുഞ്ഞു കാറ്റായി നീ വീശുമെന്നാകിലും
എരിയുന്നു എന്നുള്ളം നിന്‍ വിരഹത്തിന്‍ വേദന
ഒരു മഴ ഏറ്റു നനഞ്ഞീടുമെങ്കിലും
ഉയരുന്നു ഉള്ളില്‍ നിന്നൊരു തീരാ രോദനം

വെയിലേറ്റു വാടുമാ മലരുകള്‍ പോലെയോ
അമ്പേറ്റു പിടയുന്ന മാന്‍പേട പോലെയോ
നീറുന്ന ഓര്‍മയാല്‍ പിടയുന്നു എന്നുള്ളം
നിന്നെ കുറിച്ചുള്ള ചിന്തകള്‍ അണയുമ്പോള്‍

എവിടേക്ക് പോയി നീ, ഇന്നെവിടെയോ തിരയുന്ന
എന്നിലേക്കണയാനായി ഒരുങ്ങുകയാണോ നീ
ആശ തന്‍ ചക്രവാള സീമയില്‍ തിരയുന്നു
നിന്നെ ഞാന്‍ ഇന്നും ഏകനായി


...............................................................
..............................................................
...............................................................
.........................................................


പ്രശാന്ത് കെ

Monday, August 16, 2010

പുതുവത്സരാശംസകള്‍ ......




പുതുവത്സരാശംസകള്‍ .......
====================

പൊന്നിന്‍ ചിങ്ങം വരവായി. ആഘോഷങ്ങളുടെ ഉത്സവ പ്രതീതിയുമായി അതിനെ സ്വാഗതം ചെയ്യാന്‍ മലയാളി സമൂഹം ലോകമെങ്ങും തയ്യാറെടുക്കുന്നു. 'ചിങ്ങം' എന്നാ പദം വന്നത് സിംഹം (LION) എന്ന പദത്തില്‍ നിന്നും ആണെന്ന് വിശ്വസിക്കപെടുന്നു. ജാതി മത വര്‍ണ വ്യത്യാസമില്ലാതെ മലയാളികള്‍ എല്ലാം ആഘോഷിക്കുന്ന ഓണം ഈ മാസത്തില്‍ ആണെന്നത് ചിങ്ങത്തിന്റെ പ്രത്യേകതയാണ്. പൂക്കളങ്ങളുടെയും, പൂവിളികളുടെയും, ഓണ പാട്ടുകളുടെയും, ഓണ സദ്യയുടെയും, വള്ളം കളികളുടെയും സാന്നിധ്യം ഓണത്തെ വേറെ ആഘോഷങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നു.

മാവേലി കേരളം സന്ദര്‍ശിക്കുന്നു എന്നുള്ള ഓര്‍മയില്‍ ആണ് ഓണം ആഘോഷിക്കുന്നത്. ചിങ്ങ മാസത്തിലെ തിരുവോണം നാളാണ് ഓണത്തിന്റെ പ്രധാന ദിവസമായി കണക്കാക്കുന്നത്. പല വിധ കായിക വിനോദങ്ങളും ഈ ദിവസങ്ങളില്‍ നടത്തപെടുന്നു. കുട്ടികള്‍ക്ക് അവധി ആയതിനാല്‍ ബന്ധു വീടുകളിലും മറ്റും സന്ദര്‍ശിക്കുന്നതിനും ഈ അവസരം വിനിയോഗിക്കുന്നു. പക്ഷെ പണ്ട് എന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന പോലെ ഒരു രസം ഇന്ന് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചാനലുകളില്‍ പുതിയ സിനിമയും പ്രോഗ്രാമുകളും വന്നു അത് കണ്ടു ഓണം കഴിച്ചു കൂട്ടുന്ന ഒരു സമയത്തിലേക്ക് നമ്മള്‍ എത്തി കഴിഞ്ഞു. നാളെ അതും ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ല.

വിവാഹങ്ങളുടെ ബഹളം അതും ചിങ്ങത്തിന്റെ പ്രത്യേകതയാണ്. കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുന്ന ചില സമയങ്ങള്‍. മദ്യം ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്ന സമയം. ആഘോഷങ്ങളില്‍ മദ്യം ഇപ്പോള്‍ മലയാളികള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വിഭവം ആയിരിക്കുന്നു. ഒരു ലഹരി വിരുദ്ധ ഓണം അത് ഇപ്പ്രാവശ്യം എങ്കിലും സാധ്യമാകുമോ? ലഹരി വിരുദ്ധ കേരളം അത് ഒരിക്കല്‍ സാദ്ധ്യം ആയേക്കാം. നമ്മുടെ യുവ തലമുറയെ പണിതെടുത്തു ഈ പരിശ്രമത്തിലേക്ക് കൊണ്ട് വരേണ്ടിയിരിക്കുന്നു. കഴിവുള്ള എത്രയോ ആളുകള്‍ ഈ ലഹരിയ്ക്ക് അടിമപെട്ട് തങ്ങളുടെ ജീവിതം തുലച്ചു കളയുന്നു. ഈ ഓണം അവര്‍ക്ക് എല്ലാം ഒരു മാറ്റത്തിന്റെ തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു.

മലയാളം മാസം 'കൊല്ല വര്‍ഷം' എന്നാണ് അറിയപെടുന്നത്. അതിനു പിന്നിലെ ചരിത്രം താഴെ കൊടുത്തിട്ടുണ്ട്‌ (കടപ്പാട് : വികിപീഡിയ). ആഘോഷങ്ങള്‍ ഇന്ന് എനിക്ക് ഇല്ല എങ്കിലും എന്‍റെ പഴയ ആ ദിനങ്ങള്‍ ഞാന്‍ ഓര്‍മിക്കാരുണ്ട് ഇന്നും. ആഘോഷങ്ങള്‍ അത് കുട്ടികള്‍ക്ക് ഉള്ള ഒന്നായി എനിക്കിപ്പോള്‍ തോന്നുന്നു. ജീവിത യാത്രയില്‍ സ്വന്തം പേര് പോലും മറക്കുന്ന ഈ സമയത്ത് എവിടെ അതിനൊക്കെ സമയം.

എല്ലാവര്‍ക്കും എന്‍റെ പുതുവത്സരാശംസകള്‍ ...ഓണാശംസകള്‍ ...... നന്മയും സ്നേഹവും നിറഞ്ഞ എന്‍റെ കേരളം അത് എന്നും അങ്ങനെ തന്നെ ആയി തീരാന്‍ നമുക്ക് ഒരുമിച്ചു പങ്കു ചേര്‍ന്ന് പ്രയത്നിക്കാം. നമ്മള്‍ എവിടെയാണ് ഇപ്പോള്‍ എന്നതിന് പ്രസക്തിയില്ല പക്ഷെ എവിടെയായാലും സ്വന്തം അമ്മയെ പോലെ നമ്മുടെ നാടിനെ സ്നേഹിക്കണം. ഒരു ദുഷ്ട ശക്തിയ്ക്കും ജയിക്കാന്‍ പറ്റാത്ത കോട്ട നമുക്ക് പടുത്തുയര്‍ത്താം. ആ കോട്ടയ്ക്കുള്ളില്‍ എന്നും സ്നേഹവും സന്തോഷവും മാത്രമേ കാണാന്‍ പാടുള്ളൂ. അതിലേക്കുള്ള ഒരു ആഹ്വാനം ആകട്ടെ ഈ പുതു വര്‍ഷം ഈ ഓണം എന്ന് ഞാന്‍ ആശംസിക്കുന്നു. ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

"ഭാരതം എന്ന പേര് കേട്ടാല്‍ അഭിമാന പൂരിതമാകണം അന്ത രംഗം.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ "
(കട : വള്ളത്തോള്‍ )

നിങ്ങളുടെ സ്വന്തം

പ്രശാന്ത് കെ

Malayalam calendar (Wikipedia)


The origin of Kollam (എന്‍റെ നാട്, ജില്ല അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു) Era has been dated as 825 A.D. when the great convention in Kollam was held at the behest of King Kulashekhara. Kollam was an important town in that period, and Malayalam Era is called 'Kolla Varsham' possibly as a result of the Tarish-a-palli sassnam. It also signified the independence of Malabar from the Cheraman Perumals. (Reference Travancore Manual page 244). King Kulashekhara granted the copper plate grants in 825 A.D. to Mar S(abo)r Iso whom he invited to Kollam from Assyria (present Persia & Syria with Constantinople as the spiritual seat (the Byzantine/Eastern Roman Empire),

According to this there are 4 yugas or eons- Dwapara Yuga, Treta Yuga, Satya Yuga and the Kali Yuga. After the Kali Yuga, all of creation would be annihilated and new Srishti (creation) would be brought into existence again, thus heralding Satya Yuga. But in honor of the Seer Shankaracharya, a new calendar was adopted in Kerala called the Kollavarsham or the Malayalam Calendar. The Malayalam Era (ME) commenced in 825 AD. 825 AD denotes the year Saint Shankaracharya attained Samadhi (freedom from his worldly body). This date is ascertained with reference to Kali Dina Samkhya "Aachaarya Vaagbhadaa" as mentioned by "Paralpperu" or Katapayadi

The date also receives importance for the arrival of Mar Abo From Asyria through the Red sea route. The conference on the doctrine of Trinity was convened by Kollam King Kuleshakara on the backdrop of Adaveda vedanta, a Pentecostal theology focusing shiva or the holy spirit put forward by Adi Shankara with the veneration of putra(vaishnavism) in the St. Thomas Tradition discounted leading to a major division inside the vedic aryan nambuthiri community with the majority among them joining the orthodox church founded by Mar Abo with Syrian Liturgy.[citation needed] However later vaishnavism was respected(Deshavatharam or one puthra of Brahma to be virgin born in every yuga for Human salvation)[citation needed] and included in the shivite revival faith stream as the case of guruvayur, a 9th century shivite place of worship founded by the nambuthiri community of palayur who followed Adi shankara where Krishna idol was installed in the 12th century.

Mar Abo (780 AD-865AD) was received by kollam king kulshekara Ayyandadikal Thiruvadikal at (Kurekkeni Kollam). kore-ke-ni- (sea pointed inland or a creek) kollam port which was inside the present neendakara Basin of the Arabian sea in Ashtamudi lake and was famed as (Tarshish) and was considered one of the leading ports in Asia till the ninth century AD. The church at the ancient kollam port of Tarsish (thevalakara) was re-constructed three times. The second reorganising of the Tarsish Christian nambuthiri community which was still inside vedic vaishnavism was in the 4th century when a Persian cross brought from a Red sea port was erected in accordance with the Nicaea sunnahodose the first ecumenical council of the Christian church, meeting in ancient Nicaea (now İznik, Tur.). It was called by the emperor Constantine I, an unbaptized catechumen, or neophyte, who presided over the opening session and took part in the discussions declaration making the cross the symbol of Christian faith the World over for the first time.[citation needed]

Mar Sabor (Mar Sabir Easo) or Mar Abo as he was fondly called came from Middle East on invitation of Kollam King kuleshakara as an Authority for the Doctrine of Trinity focusing the Putra on the Background of a Pentecostal shivate Revival (focusing only the Holy spirit) of Advaida vedanta propounded by Adi shankara and were also instrumental in developing Christian faith as an independent Religion outside vedic vaishnavism. The start of the Malayalam era (ME) is associated with kore-kini Kollam.[1][2] It is believed that the era was started by the arrival of these Asyriac Monks who settled in KorukeNi kollam (Tarsish), near to the present Kollam.[3] The ME is also referred as Kollavarsham. Le Quien says that “these bishops were Chaldaeans and had come to Quilon soon after its foundation. They were men illustrious for their sanctity, and their memory was held sacred in the Malabar Church as St. Thomas tradition of Christanity was more vedic than thora or old testament and were called only as vaishnavites for their belief in putra. They constructed many churches in all places of Christian Faith which was then a part of Vedic Vaishnavism (Brahma, putra& Shiva) as Christ then was revered only as putra (the virgin Born begotten son of Brahma and the only object of sacrifice) and, during their lifetime, the Christianity as a religion flourished especially in the kingdom of Diamper.”[citation needed]

Mar Abo"s disciple kadamattathu Achan (Branched from the paklomattam namboothiri community of palayur) founded more than hundred devi temples. Mar abo, who is taking his eternal rest in Thevalakara marthamariam church located at Kollam is Mar S(abo)r. This St. Thomas Traditional church was vedic in nature and was nothing more than the St. Thomas version of vaishnavism acknowledged by the Aryan communities in kerala in the First century AD itself, was renewed in Truth & spirit in 4th century and was built by Mar Sabor with orthodox canon, Syrian Liturgy and Rite after receiving the Tarissapali chepadukal Tarsish-a-palli plates (the earliest Historically available official sanction to built a place of worship in Kerala)[citation needed]. Eye Medicine and witch craft were also two big contributions of Mar Abo to Kerala society. The fact remains that the largest proportion of texts recovered are from Assyria, especially from the shattered remains of Assurbanipal's library at Nineveh, but also from the old Assyrian capital at Assur, principally excavated by German expeditions in the twentieth century. In recent years, it has become increasingly clear that the written medical traditions continued in Babylonia after the fall of Assyria as is evidenced particularly by finds in the far southern city of Uruk and in tablets from the Babylon-Sippar area now in the British Museum (many unpublished).

Sunday, August 15, 2010

August 15, 2010

ഇന്ന് താരതമ്യേന കുഴപ്പങ്ങള്‍ ഒന്നും ഇല്ലാത്ത ദിവസം ആയിരുന്നു. ഉറക്കത്തിന്റെ കുറവ് ക്ഷീണം നല്‍കിയതൊഴിച്ചാല്‍ എല്ലാം സാധാരണ നിലയില്‍ ആയിരുന്നു. 5 :30 നു യാത്ര തിരിച്ചു 7:10 നു അബു ദാബിയില്‍ എത്തി ചേര്‍ന്നു. ഉറക്കം വന്നിട്ടും ഉറങ്ങാന്‍ പറ്റാത്ത വണ്ണം പട്ടാണിയുടെ പഷ്തു പാട്ട് ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. രണ്ടു മൂന്നിടങ്ങളിലേക്ക് ഇന്ന് പോകേണ്ടി വന്നു.

പ്രൊജക്റ്റ്‌ സൈറ്റില്‍ ചെന്നപ്പോള്‍ അവിടെ ഇരിക്കുന്നു നമ്മുടെ പാലസ്തിനി സേഫ്റ്റി മാനജര്‍. അയാള്‍ക്ക്‌ ജോര്‍ദാന്‍ വരെയേ പോകാന്‍ പറ്റിയുള്ളൂ എന്നും അവിടെ 3-4 ദിവസം ക്യുവില്‍ നിന്നിട്ടും പാലസ്ഥിനില്‍ കയറാന്‍ പറ്റിയില്ല എന്നും പറഞ്ഞപ്പോള്‍ എനിക്കും വിഷമം തോന്നി. സ്വന്തം വീട്ടില്‍ കയറാന്‍ ക്യു നില്‍ക്കേണ്ടി വരുക എന്ന അവസ്ഥ. ഒടുവില്‍ അയാളെ കാണാന്‍ അയാളുടെ മാതാപിതാക്കള്‍ ജോര്‍ദാനില്‍ വന്നു എന്നും അവര്‍ക്ക് ഇത് വരെ അവിടെ നിന്നും തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ല എന്നും അയാള്‍ പറഞ്ഞു.

പട്ടിണി തന്നെയാണ് ഇന്നത്തെയും പ്രധാന വിഷയം. നാളെയെങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്തണം. വീട്ടില്‍ വിളിച്ചു അമ്മയോട് സംസാരിച്ചു. കൂട്ടുകാരെ ഒക്കെ വിളിക്കണം എന്ന് വിചാരിച്ചിരിക്കുന്നു.

പ്രോജക്ടില്‍ വര്‍ക്ക്‌ ചെയ്യുന്ന സേഫ്റ്റി ഓഫീസര്‍ അയാളുടെ വൈഫ്‌ ഹോസ്പിറ്റലില്‍ ആണെന്ന് അറിയിച്ചതിന്‍ പ്രകാരം നാടിലേക്ക് പോയിരിക്കയാണ്‌. ഇന്നാണ് പോയത് കക്ഷി. മൂന്നാമത്തെ ഡെലിവറി ആണ്. ചിലപ്പോള്‍ കുറച്ചു സങ്കീര്‍ണം ആയേക്കാം എന്നായിരുന്നു ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞിരുന്നത്. അതിന്‍ പ്രകാരം അയാള്‍ എമര്‍ജന്‍സി ലീവിന് അപേക്ഷ കൊടുത്തു. ആകെ വിഷമിച്ചായിരുന്നു ഇന്നലെ തിരിച്ചു വന്നതു. പക്ഷെ രാത്രി റൂമില്‍ വന്നു ഡെലിവറി കഴിഞ്ഞു പെണ്‍കുഞ്ഞു എന്ന് പറഞ്ഞു. ആ ടെന്‍ഷന്‍ മാറിയെങ്കിലും നാട്ടില്‍ പോയി ഭാര്യയേയും കുട്ടിയേയും കാണണം എന്ന വാശിയില്‍ കക്ഷി ഇന്ന് പോയിട്ടുണ്ട്. തമിഴ് ആണ് കക്ഷി. മൂന്നാമത്തെ സിസേറിയന്‍ ആണ് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. നമുക്ക് എന്ത് മനസിലാകാന്‍. സൈറ്റില്‍ പ്രൊജക്റ്റ്‌ മാനേജരോട് അങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ നല്ല പരിചയം ഉള്ള കക്ഷി ആയതിനാല്‍ അതിന്റെ എല്ലാ വശങ്ങളെയും പറ്റി സംസാരിക്കുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു പക്ഷെ 'എന്ന സോല്ലിയാലും അന്ത ടെന്‍ഷന്‍ അവന്കെ പാക്ക വരേയ്ക്കും ഇരിക്കും' എന്നാണ് എന്നോട് പറഞ്ഞത്.

കമ്പനി കാര്‍ ഉച്ചയ്ക്ക് ശേഷം കേടായി എന്ന് ഡ്രൈവര്‍ (പട്ടാണി) വിളിച്ചു പറഞ്ഞു. അത് കമ്പനി മെക്കാനിക്കിനെ കാണിക്കണം നാളെ രാവിലെ. പട്ടാണി അബു ദാബിയില്‍ ഉള്ള ഏതോ കൂട്ടുകാരന്റെ വണ്ടിയില്‍ ആണ് എന്നെ ഇവിടെ ആക്കിയത്. കുറച്ചു മുന്‍പ് വിളിച്ചിരുന്നു അതിന്റെ ടയര്‍ പഞ്ചര്‍ ആയെന്നും പറഞ്ഞോണ്ട്. നാളെ പ്രൊജക്റ്റ്‌ മാനജേരുടെ വണ്ടിയില്‍ പോകണം. വിളിച്ചു പറഞ്ഞിട്ടുണ്ട്. മലയാളി ആണ് കക്ഷി. എന്നോട് ഭയങ്കര കാര്യമാണ്. ഉച്ചയ്ക്ക് ഫുഡ്‌ വാങ്ങി തരാം എന്ന് പറഞ്ഞതാ. പക്ഷെ എനിക്ക് സമയം ഇല്ലാത്തതു കൊണ്ട് ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞു. അയാള്‍ എല്ലാര്ക്കും ഫുഡ്‌ ഓര്‍ഡര്‍ ചെയ്തു വരുത്തും. പൈസ കൊടുക്കാന്‍ ചെല്ലുമ്പോള്‍ തെറി വിളിക്കും. റമദാന്‍ ആണേലും ഉടുപ്പി ഹോട്ടലില്‍ ബിരിയാണി കിട്ടും. പക്ഷെ ഒരെണ്ണം ആയി അവരു കൊണ്ട് വരില്ല.

ഇന്ന് ഏതൊക്കെയോ ബസ്സില്‍ എവിടൊക്കെയോ ഒക്കെ കുറച്ചു സമയം ചിലവഴിച്ചു. ചില സുഹൃത്തുക്കളോട് സംസാരിക്കാനും പറ്റി. എല്ലാ മനുഷ്യര്‍ക്കും വേദന ഉണ്ട്. അത് ദൈവം തന്ന ഒരു അനുഗ്രഹമായി ഞാന്‍ ഇപ്പോള്‍ കാണുന്നു. അല്ലെങ്കില്‍ ഞാന്‍ ഒക്കെ പണ്ടേ അഹങ്കരിച്ചു പോയേനെ.

ഇന്ന് സ്വാതന്ത്ര്യ ദിനം ആയിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ ദിവസം. ഒരു ഭാരതീയന്‍ എന്ന നിലയില്‍ ഓരോ പൌരനും അഭിമാനം കൊള്ളുന്ന ദിവസം. ഞാനും തീര്‍ച്ചയായും അഭിമാനം കൊള്ളുന്നു. ഒരു സമസ്ത സുന്ദര ഭാരതം നമുക്ക് നല്‍കാനായി രക്തം ചൊരിഞ്ഞ എല്ലാ ധീര ദേശാഭിമാനികള്‍ക്കും എന്‍റെ സല്യൂട്ട് ഈ അവസരത്തില്‍ നല്‍കുന്നു.

വേറെ ഒന്നും തന്നെ പറയാന്‍ ഇല്ല. അപ്പോള്‍ ..............നിര്‍ത്തുന്നു
"ജീവിതം എത്ര ദുഃഖ പൂരിതം ആണെങ്കിലും അതിനെ സധൈര്യം നേരിടാന്‍ ഒരു പുഞ്ചിരി മുഖത്ത് സൂക്ഷിക്കുക"

പതിവ് പോലെ നിങ്ങള്ക്ക് വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടും പ്രാര്‍ഥനയില്‍ ഓര്‍ക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ടും

നിങ്ങളുടെ സ്വന്തം

പ്രശാന്ത് കെ
Prasanth K


.

Saturday, August 14, 2010

August 14, 2010

വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ കടന്നു പോയ ഒരു ദിവസവും കൂടി. രാവിലെ കസിന്റെ വീട്ടില്‍ നിന്നും നേരിട്ട് ഓഫീസിലേക്ക്. അവിടെ പക്ഷെ കാത്തിരുന്നത് ജോലികളുടെ വന്‍ കൂമ്പാരം. ഒന്നും കഴിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഒരു വശത്ത്. എന്തോ എവിടെയോ ഒരു വിഷമം പോലെ തോന്നിയ ഒരു ദിവസം.

ജോലി കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ ഒരു ആശ്വാസം ഉണ്ട് ഇപ്പോള്‍. സത്യത്തില്‍ എനിക്ക് റൂമില്‍ ഇരിക്കുന്നത് ഇഷ്ടമുള്ള കാര്യമേ അല്ല. പക്ഷെ ഇന്ന് എനിക്ക് ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കാന്‍ തോന്നുന്നു. ഒരു പകല്‍ എനിക്ക് ഇങ്ങനെ റൂമില്‍ തനിച്ചിരിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍, എന്റെ പരിഭവങ്ങളും പരാതികളും എനിക്ക് എന്നോട് പറഞ്ഞു സ്വയം ആശ്വസിക്കാന്‍ ഒരു ദിനം. അതെന്തും ആകട്ടെ ശാരീരികമായും മാനസികമായും ഒരു സുഖം തോന്നാത്ത ഒരു ദിവസം.

6 മണിക്കൂറാണ് ജോലി ഇപ്പോള്‍ അത് കൊണ്ട് തന്നെ ഉള്ള ജോലി സമയത്ത് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥ. എങ്കിലും ഒന്നും നാളത്തേക്ക് വയ്ക്കാതെ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. പറഞ്ഞു തീര്‍ക്കാത്ത എന്തോ പരിഭവം പോലെ എവിടെയോ എന്തോ വല്ലാതെ അലട്ടുന്നില്ലേ എന്നൊരു സംശയം.ഇന്നലെ കസിന്റെ വീട്ടില്‍ ആയിരുന്നത് കൊണ്ട് ബ്ലോഗാന്‍ പറ്റിയില്ല. ഇന്നലെ കസിന്റെ അളിയനുമായിട്ടായിരുന്നു കമ്പനി. നമ്മുടെ അതെ നിലവാരം ഉള്ള സുഹൃത്തുക്കളോട് സംസാരിക്കുന്നത് എനിക്ക് വളരെ താല്പര്യം ഉള്ള കാര്യം ആണ്. അവരെ അറിഞ്ഞു നമുക്കും നമ്മെ അറിഞ്ഞു അവര്‍ക്കും സംസാരിക്കാം അതാണ്‌ അതില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രയോജനം. ജോലി കണ്ടെത്താന്‍ വേണ്ടി വിസിറ്റില്‍ ആണ് കക്ഷി ഇപ്പോള്‍.

വീട്ടില്‍ വന്ന ഒരു ദൈവ ദാസന്‍ എന്നെ കണ്ടിട്ട് യാക്കോബിനെ പോലെ സൂത്ര ശാലി ആണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ കുറച്ചു വിഷമം തോന്നി എങ്കിലും യാക്കോബിനെ ദൈവം അനുഗ്രഹിച്ചത് ഓര്‍ത്തപ്പോള്‍ അത് മാറി.

ദുബായില്‍ വച്ച് ബ്രിട്ടീഷ്‌ മാനേജരെ കാണാന്‍ പറ്റി. അയാള്‍ തിങ്കളാഴ്ച നാട്ടിലേക്ക് പോകുകയാണ്. രണ്ടു ആഴ്ച കഴിഞ്ഞേ വരികയുള്ളു.

പാലസ്തീനി സേഫ്ടി മാനേജര്‍ ലീവ് കഴിഞ്ഞു വന്നിട്ടുണ്ട്. അയാളും ഭയങ്കര കമ്പനി ആണ്. നാളെ ഫ്രീ ആകുമ്പോള്‍ അയാളെ ഒന്ന് വിളിക്കണം. അവിടെ നടക്കുന്ന സംഘര്‍ഷങ്ങളെ പറ്റി അയാള്‍ ഘോര ഘോരം പ്രസംഗിക്കും വിളിച്ചാല്‍. എങ്കിലും സ്നേഹമുള്ള ആളാണ്‌.

വേറെ പ്രത്യേകിച്ച് ഒന്നും തന്നെ ഓര്‍മയില്‍ ഇല്ല. സൈറ്റില്‍ പോയിരുന്നു. അവിടെ ആകെ കുളമായ അവസ്ഥയില്‍ ആണ്. എങ്കിലും എല്ലാം റെഡി ആകും എന്ന് വിശ്വസിക്കുന്നു. വേറെ ഒന്നും ഇല്ലാത്തതിനാല്‍ തല്‍ക്കാലം നിര്‍ത്തുന്നു

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍ മുന്നമേ നേര്‍ന്നു കൊള്ളുന്നു.

നിങ്ങളുടെ വിലയേറിയ പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിങ്ങള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടും നിങ്ങളുടെ എളിയ സഹോദരന്‍

- പ്രശാന്ത് കെ
Prasanth K
http://prasanthk4u.blogspot.com/





അവള്‍ അപ്പോഴും വിതുമ്പുകയായിരുന്നു....




"അവള്‍ അപ്പോഴും വിതുമ്പുകയായിരുന്നു .."

പക്ഷെ അത് എന്താണെന്ന് തിരിച്ചറിയാന്‍ അവനു സാധിക്കാത്തവണ്ണം അവന്റെ മനസ്സില്‍ മുറിവേറ്റു മുരടിച്ചിരുന്നു. എന്തിനവള്‍ ഇങ്ങനെയൊക്കെ ചെയ്തു എന്ന് അവനു അറിയില്ലായിരുന്നു. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ അവളില്‍ ഉണ്ടായ മാറ്റം അവനെ വേദനിപ്പിച്ചു എന്ന് വേണം കരുതാന്‍ . അവള്‍ക്കു അവനോടു സംസാരിക്കാന്‍ പറ്റാത്ത ഇടത്തേക്ക് പോകണം അതെവിടെയാണെന്ന് പറയില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍ പരിഭവിച്ചു എങ്കിലും അവളോട്‌ അവന്‍ വാക്ക് വാങ്ങി കാത്തിരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പക്ഷെ നടന്നത് എല്ലാം ചിന്തയ്ക്കും പ്രവര്‍ത്തിക്കും അതീതമായ കാര്യങ്ങള്‍ .

വീട്ടുകാരോട് പോലും പറഞ്ഞു സമ്മതം വാങ്ങിച്ചിട്ടും അവള്‍ അവളുടെ വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാതിരുന്നപ്പോള്‍ അവനു ദേഷ്യമായിരുന്നു വന്നത്. അവള്‍ക്കു ഈ ബന്ധത്തില്‍ ഉള്ള ആത്മാര്‍ഥത അവന്‍ ചോദിച്ചു ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കുമായിരുന്നു. അവളുടെ ന്യായീകരണങ്ങള്‍ ഒന്നും അവനു ന്യായീകരിക്കാന്‍ പറ്റുന്നവ ആയിരുന്നില്ല. അവനു അവളെ പിരിയാന്‍ കഴിയുമായിരുന്നില്ല. തിരിച്ചു അവള്‍ക്കും എന്ന് അവന്‍ വിശ്വസിച്ചു. പക്ഷെ അവള്‍ അവനെ അവളില്‍ നിന്നും ബലമായി പിടിച്ചു അകറ്റാനായി ശ്രമിക്കുണ്ടായിരുന്നത് അവനു ഒരു വേദനയോടെ സ്വീകരിക്കേണ്ടി വന്നു. അവള്‍ക്കു ഒരു നല്ല ഭാവി കിട്ടുന്നതിനായിരിക്കുമോ അവള്‍ തന്നെ അകറ്റുന്നത് !! എങ്കില്‍ അത് അവളുടെ നന്മയ്ക്ക് വേണ്ടി ആയി തീരട്ടെ എന്ന് വേദനോടെ ആണെങ്കിലും അവന്‍ തന്റെ ഉള്ളില്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.


മനസിന്‌ വിങ്ങല്‍ ഏറ്റാല്‍ അത് മാറ്റണം എങ്കില്‍ വിങ്ങല്‍ ഏല്‍പ്പിച്ച വ്യക്തി സ്നേഹത്തോടെ ഒന്ന് സംസാരിച്ചാല്‍ മതിയാകുമായിരുന്നു. എങ്കിലും അവള്‍ അതിനു കാത്തു നില്‍ക്കാതെ എവിടെക്കോ പോയി. അവളെ ഇനിയും പിടിച്ചു നിര്‍ത്തിയിട്ടും അവള്‍ക്കു തന്നെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തിനു താന്‍ അതിനു തുനിയണം എന്ന് അവനും കരുതി. വിങ്ങല്‍ അത് അനുഭവിച്ചവര്‍ക്കു മനസിലാകും. 'വിങ്ങല്‍ ' എന്ന ഒരു ചെറിയ പദ പ്രയോഗത്തിലൂടെ മനസിലാക്കാന്‍ പറ്റുന്നതിലും എത്രയോ വളരെ അധികമാണ് ആ വേദന. അവള്‍ക്കു വേണ്ടി ആ പ്രാണവേദന അവന്‍ ഏറ്റെടുത്തു.

ഭ്രാന്തനെ പോലെ നടന്ന എത്ര ദിവസങ്ങള്‍ , ഉറക്കം തനിക്കു എന്നന്നേക്കുമായി നഷ്ടപെടുകയാണോ എന്ന് അവനു തോന്നിപോയ ദിവസങ്ങള്‍ . അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര് ഇല്ലാതെ വന്നു രക്തം പൊടിയേണ്ടി വന്ന മുറിപ്പെടുത്തുന്ന വേദന. എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് കരുതിയ നാളുകള്‍ . ലഹരിയോടുള്ള താല്പര്യം ഇല്ലായ്മയും തന്റെ മനസിനെ സ്വാന്ത്വനപെടുതാന്‍ വേറെ മാര്‍ഗങ്ങള്‍ തിരയാതിരുന്നതും ഒരു വിധത്തില്‍ അവനെ വേദനയുടെ പടുക്കുഴിയില്‍ തള്ളി വിട്ടു എങ്കിലും തന്നില്‍ നിഷിബ്ധമായിരിക്കുന്ന ഉത്തരവാദിത്വങ്ങളെ കുറിച്ച് ആലോചിച്ചു മനസിനെ പാകപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളം എടുത്തു അവനു ആ വേദനയില്‍ നിന്നും കരകയറാന്‍ .

അവള്‍ !!!! അവളെ മറക്കാന്‍ സാധിക്കുമായിരുന്നില്ല എന്നിട്ടും അവളെ കുറിച്ച് മനപൂര്‍വം ചിന്തിക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷെ മാസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും വന്നു അവനോടു സംസാരിക്കുവാന്‍ . അവന്‍ അവളെ ശ്രദ്ധിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇനി ഇങ്ങനെ ഒരു അവസ്ഥ തന്റെ ജീവിതത്തില്‍ വരുത്തല്ലേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. എങ്കിലും അവനു അവളെ വേദനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. അവളോട്‌ സംസാരിച്ചു.

" അവള്‍ അപ്പോഴും വിതുമ്പുകയായിരുന്നു".

അത് കപടമാണോ സത്യമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അവന്‍ മാറി പോയിരുന്നു. അവന്റെ അവസ്ഥ അവനെ അങ്ങനെ ആക്കി എന്ന് പറയുന്നതാവും ഉചിതം. അവള്‍ക്കു തന്നോട് സംസാരിക്കണം എന്നൊക്കെ ആവശ്യപെട്ടപ്പോള്‍ അതൊക്കെ വീണ്ടും ഒരു വേദനയിലേക്ക് കൊണ്ടിടുമോ എന്ന് അവന്‍ ഭയന്നു. അവളെ അവന്‍ വേദനിപ്പിക്കാതെ തിരിച്ചയക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും അവള്‍ക്കു വേദനിച്ചിട്ടുണ്ടാകും. അതൊന്നും അവന്‍ കാര്യമാക്കിയില്ല. തനിക്കു വേദന വന്നപ്പോള്‍ തനിക്കു അതൊക്കെ ഒന്ന് പങ്കിടാന്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. സ്വയം തിരഞ്ഞെടുത്തിരുന്ന പെണ്‍കുട്ടി ആയിരുന്നതിനാല്‍ ആ വേദന തന്റെ വീട്ടുകാരോട് പോലും പറയാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.

അങ്ങനെ കുറെ നാളുകള്‍ അവളെ കുറിച്ച് വിവരം ഒന്ന് തന്നെ ഇല്ലാതെ കഴിച്ചു കൂട്ടി. അവളെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും എന്നോര്‍ത്ത് അവളുടെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു അവന്‍ കഴിഞ്ഞു കൂടി. ആകസ്മികമായി തന്റെ സുഹൃത്തും അവളുടെ സുഹൃത്തിന്റെ ബന്ധുവുമായ ഒരു കുട്ടിയുമായി സംസാരിക്കാന്‍ ഇടയായി. അവനെ ഞെട്ടിച്ചു കൊണ്ടുള്ള ചില വിവരങ്ങളാണ് ആ കുട്ടിയ്ക്ക് അവനോടു പറയാന്‍ ഉണ്ടായിരുന്നത്. അവന്‍ ആകെ പശ്ചാത്താപ വിവശനായി പോയി അത് കേട്ടപ്പോള്‍ . അവളോട്‌ സംസാരിക്കണം എന്ന് അവനു അടങ്ങാത്ത ആഗ്രഹം ഉണ്ടായി. പക്ഷെ അവള്‍ വേറെ ഒരിടത്തേക്ക് മാറിയിരുന്നു അപ്പോഴേക്കും.

അവള്‍ ചെയ്തതിനും പറഞ്ഞതിനും എല്ലാം നിമിഷങ്ങള്‍ക്കകം തന്നെ അവനു മറുപടി കിട്ടി. "അവളുടെ വിതുമ്പല്‍ " അത് എത്ര ആഴം ഉള്ളതായിരുന്നു എന്ന് അപ്പോള്‍ അവന്‍ മനസിലാക്കി. അവളെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന അസുഖം അവള്‍ക്കു മനസിലായപ്പോള്‍ അവനെ അവളില്‍ നിന്നും അകറ്റാന്‍ വേണ്ടി ചെയ്തിരുന്ന നാടകങ്ങള്‍ അത് അവനെ തീര്‍ത്തും തകര്‍ത്തു കളഞ്ഞു. അന്ന് ഒരു പക്ഷെ അവള്‍ അത് അവനോടു പറഞ്ഞിരുന്നു എങ്കില്‍ അവന്‍ അവന്റെ ജോലി പോലും ഉപേക്ഷിച്ചു അവള്‍ക്കു വേണ്ടി അവളുടെ അടുത്തേക്ക് പോയിരുന്നേനെ. അതെല്ലാം അറിയാമായിരുന്ന അവള്‍ അതിനൊന്നും തയ്യാറാകാതെ അവനെ അകറ്റി അവന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ കൊതിച്ചു. തന്നെ കാണാതെ ഇരിക്കുമ്പോള്‍ മറന്നു കൊള്ളും എന്നുള്ള അവളുടെ വിശ്വാസം അവള്‍ക്കു കഴിയുമായിരുന്നില്ല എങ്കിലും അവനില്‍ നിന്നും മനപൂര്‍വം അകലാന്‍ തീരുമാനം എടുപ്പിച്ചു.

അവള്‍ പോയിട്ട് ഒരു വിവരവും ഇല്ല. ഇനി അവളെ കിട്ടില്ല എന്ന് അവനു നല്ല ബോധ്യം വന്നിട്ടാവണം അവള്‍ക്കു ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ഥിച്ചു അവന്‍ തന്റെ ജീവിതം പഴയ അവസ്ഥയിലേക്ക് വീണ്ടും എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അവള്‍ പക്ഷെ വീണ്ടും വന്നു. അവളുടെ അസുഖത്തെ പറ്റി ചോദിക്കുമ്പോള്‍ എല്ലാം അവള്‍ വേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ അവളുടെ അവസ്ഥയ്ക്ക് ചെറിയ മാറ്റാന്‍ ഉണ്ടെന്നു അവള്‍ പറയുമ്പോഴും അത് അവനെ ആശ്വസിപ്പിക്കാന്‍ പറയുന്നതല്ലേ എന്ന് അവന്‍ സംശയിച്ചു.

അവള്‍ ഇപ്പോഴും അവനോടു സംസാരിക്കുന്നു. പക്ഷെ അവനു അവള്‍ ഇപ്പോള്‍ ആരാണെന്നു പറയാന്‍ പറ്റാത്ത അവസ്ഥയില്‍ അവളെ ആശ്വസിപ്പിക്കാനും ധൈര്യം കൊടുക്കാനും മാത്രമേ അവനിന്നും കഴിയുന്നുള്ളൂ. അവനു അവള്‍ എന്തൊക്കെയോ ആയിരുന്നു പക്ഷെ അവന്റെ മനസ് ഒന്ന് പിടഞ്ഞു പോയാല്‍ , ചിലപ്പോള്‍ പഴയ വേദനയിലേക്ക് പോകാന്‍ ഒരു അവസരം കൂടി വന്നാല്‍ അവന്‍ അതിനെ നേരിടും എന്ന് പറയാന്‍ പറ്റില്ല. അവന്റെ കുടുംബത്തോടുള്ള കടമയും അവളോടുള്ള സ്നേഹവും തമ്മിലുണ്ടായ മാനസിക യുദ്ധത്തില്‍ അവന്‍ കുടുംബത്തിനായി ഇനി ഒരു വേദന വേണ്ട എന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിലും ഉപരി അവന്റെ ജീവിതത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് അവളെ കൊണ്ട് പോകാന്‍ അവനു കഴിയുമായിരുന്നില്ല.

അവന്‍ ഇപ്പോള്‍ പലരുടെയും പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. കാരണം തനിക്കു ഉണ്ടായ ആ അനുഭവം അത് ആര്‍ക്കും വരുത്തരുതേ എന്നുള്ള ആഗ്രഹത്തോടെ. ആ ഒറ്റപെടല്‍ അത് ആര്‍ക്കും ദൈവം കൊടുക്കരുതേ എന്ന് അവന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. സ്നേഹം അത് എന്നും വേദന മാത്രം തരുന്ന അനുഭവമായിരുന്നു എന്നും അവനു.

അവളിപ്പോഴും അവനോടു സംസാരിക്കുന്നു. അവന്‍ അവളോടും. പക്ഷെ അവള്‍ സ്നേഹിച്ച അവന്‍ എന്നേ മരിച്ചു എന്ന് അവള്‍ക്കു മനസിലാകാതിരിക്കാന്‍ അവന്‍ വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്നു. "അവളിപ്പോഴും വിതുംബുകയല്ലേ ?" അവന്‍ അതിനു ഉത്തരം കണ്ടെത്താന്‍ മനപൂര്‍വം ശ്രമിക്കുന്നില്ല. കാരണം അവനു അറിയാം അവള്‍ ഇപ്പോഴും വിതുംബുക തന്നെയാണ് എന്ന്.ഹൃദയാഘാതം ഒരിക്കല്‍ വന്നു അടുത്തത് എന്ന് വരും എന്ന് കാത്തിരിക്കുന്ന അവസ്ഥയാണ് ഒരിക്കല്‍ ഹൃദയം തകര്‍ന്നവന് ഉള്ളത് . അങ്ങനെ വരാതിരിക്കാന്‍ സാധ്യമായതെല്ലാം അവന്‍ ചെയ്യുകയും ചെയ്യും. അതായിരിക്കാം അവന്‍ ഇപ്പോള്‍ കണ്ടെത്തുന്ന ന്യായീകരണം..........

"പക്ഷെ അവള്‍ ഇപ്പോഴും വിതുംബുകയാണ്"



- പ്രശാന്ത് കെ
Prasanth K

ഇത് ഒരു കഥ മാത്രം (കഥയെന്നു വിളിക്കാന്‍ സാധിക്കുമെങ്കില്‍)

Thursday, August 12, 2010

ചര്‍ച്ചിലെക്കു

അങ്ങനെ തീരുമാനം ആയി ഞാന്‍ ഇന്ന് ദുബായിലേക്ക് തിരിച്ചു പോകുന്നില്ല... 2 ദിവസം കസിന്റെ കൂടെ താമസിച്ചു ശനി ആഴ്ച അവിടെ നിന്നും ജോലിക്ക് വരും. നാളെ ഇവിടെ അവധി ദിവസമാണ്. ഇന്ന് രാത്രി ചര്‍ച്ചില്‍ പോകണം. പട്ടാണിയോട് തിരിച്ചു പോയ്ക്കോളാന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഉടുപ്പി ഹോട്ടലില്‍ നിന്നും പാഴ്സല്‍ ബിരിയാണി വാങ്ങിച്ചു ... ആരേലും നമ്മള്‍ കഴിക്കുന്നു എന്ന് കണ്ടാല്‍ പ്രശനം ആണ്.. ആരും കാണാതെ റൂം അടച്ചിരുന്നു കഴിച്ചു ... വലിയ മെച്ചം ഒന്നും ആയിരുന്നില്ല എങ്കിലും വിശപ്പിന്റെ കാഠിന്യം കൊണ്ട് ഭയങ്കര ടേസ്റ്റ് ആയി തോന്നി പോയി. അങ്ങനെ ഇന്നത്തെ എന്റെ പട്ടിണി പരാതി പറയാന്‍ ഉള്ള ചാന്‍സ് നഷ്ടമായി.

അപ്പോള്‍ ഇന്ന് ഞാന്‍ പോകുന്നു. ഇപ്പോള്‍ കസിന്റെ അടുത്തേക്ക് പോകയാണ്..അവിടെ നിന്ന് ചര്‍ച്ചിലെക്കും .... കസിന് രണ്ടു മക്കളാണ് . ഒരു മോനും ഒരു മോളും... മോളാണ് ഒന്നാമത്തേത് ... ആന്‍ട്രിയ (കൊച്ചു) മോന്റെ പേര് നഥാനിയേല്‍ (അപ്പുസ്). ഭയങ്കര വികൃതിയാണ് അവന്‍. എന്നോട് ഭയങ്കര കാര്യമാണ് അവനു. അങ്കിള്‍ അങ്കിള്‍ എന്ന് വിളിച്ചു കൂടിയാല്‍ ഒരു രക്ഷയുമില്ല. ഇവിടെ നാളെ അവധി ആണ് ... ഇവിടെ സാധാരണ വെള്ളി ആഴ്ച ആണ് അവധി

Wednesday, August 11, 2010

ജോലി ചെയ്യാന്‍ വേണ്ടി ഉള്ള യാത്ര .



അങ്ങനെ രാവിലെ തന്നെ ഒരു യാത്ര കഴിഞ്ഞു ഓഫീസില്‍ എത്തി ചേര്‍ന്നു ........ഒഴിവാക്കാന്‍ പറ്റാത്ത ഒരു യാത്ര. അത് പോലെയായി ഇപ്പോള്‍ ഇത്. .... പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നത് പോലെ കുറെ ബില്‍ഡിങ്ങുകളും നമ്മുടെ നാട്ടില്‍ വളരെ ചുരുക്കം മാത്രം കാണുന്ന നല്ല റോഡും ആരെ തോല്പ്പിക്കാനാണെന്ന് അറിയില്ലെങ്കിലും തല ഉയര്‍ത്തി നില്‍ക്കുന്ന ചില ഗോപുരങ്ങളും ഉണ്ടായിട്ടും ഒരു സിറ്റിയുടെ സ്പന്ദനം എന്നില്‍ ജനിപ്പിക്കാത്ത ദുബൈയില്‍ നിന്ന് അബു ദാബിയിലേക്ക് ഒരു യാത്ര .....

എന്‍റെ രണ്ടാം വീട് തന്നെയാണ് അബു ദാബി. എന്താണ് ദുബൈയെ ഞാന്‍ വെറുക്കുന്നതെന്ന് എനിക്ക് അറിയില്ല . കമ്പനിയുടെ നീലയും മഞ്ഞയും കലര്‍ന്ന നിസ്സാന്‍ സണ്ണിയില്‍ യാത്ര ചെയ്യുമ്പോള്‍ ഓരോ വാഹനത്തിലും യാത്ര ചെയ്യുന്നവര്‍ സൂക്ഷിച്ചു "ഇതെന്തു സംഭവം" എന്ന മട്ടില്‍ നോക്കുമ്പോള്‍ ഞാന്‍ കമ്പനിയുടെ ഏതോ വില്പന ചരക്കാണോ എന്ന് സ്വയം തോന്നി പോകും ...

ഒരു പട്ടാണിയാണ് ഡ്രൈവര്‍ . അവന്‍ ഇന്നലെ എന്നെ ദുബായ് മുഴുവന്‍ ചുറ്റി കാണിച്ചു .... അവനു എന്നോടുള്ള സ്നേഹക്കുടുതല്‍ കൊണ്ടല്ല കേട്ടോ .... അവനു നോയമ്പ് മുറിക്കണ്ട സമയം ആയി അതിനു മുന്‍പ് റൂമില്‍ എത്തണം എന്ന് പറഞ്ഞു എളുപ്പ വഴി എന്നും പറഞ്ഞു കൊണ്ട് പോയത് ഏകദേശം 15 മിനിറ്റ് എങ്കിലും അധികം എടുത്തു.

പാകിസ്താനിലെ പെഷവാര്‍ സ്വദേശിയാണ് കക്ഷി .... അവിടെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അവനു നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് യാത്രയ്ക്കിടയില്‍ പറയുന്നുണ്ടായിരുന്നു ... അവനു നോയമ്പ് മുറിക്കുന്നത്തിനു വേണ്ടിയുള്ള വെപ്രാളം .... ഇവിടെ മനുഷ്യന്‍ രാവിലെ മുഴുവന്‍ ഒന്നും കഴിച്ചിട്ടെല്ലെന്നു അവനോടു പറഞ്ഞാല്‍ അവനെന്തു മനസിലാക്കാന്‍ ...

ആരോഗ്യം മുന്നിലും ബുദ്ധി തൊട്ടു തേച്ചിട്ട് പോലും ഇല്ലാത്ത വിഭാഗം ആണ് പട്ടാണികള്‍. എന്ത് പണിയും ചെയ്യും ഒന്നും ആലോചിക്കില്ല ... അതാണ്‌ അവരുടെ നന്മയും തിന്മയും ... ഒരു തോക്ക് കൊടുത്തു 100 പേരെ കൊന്നിട്ട് വാ എന്ന് പറഞ്ഞാല്‍ കൊല്ലാന്‍ പോകുന്നവരെ അല്ല ആ പറഞ്ഞവരെ നോക്കി അവര്‍ക്ക് വേണ്ടി ചെയ്യണം എന്ന് കരുതി എന്തും ചെയ്യും.ഒരു മനുഷ്യന് ചെയ്യാത്ത പണികള്‍, മയക്കുമരുന്ന് കള്ളകടത്തല്‍ ഇവയൊക്കെയാണ് അവിടെയുള്ള യുവാക്കളുടെ പ്രധാന വരുമാന മാര്‍ഗം എന്ന് പറയുമ്പോള്‍ ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ സാധിച്ചെന്നു വരില്ല . .. ഇവരാണ് ഇന്ന് അഫ്ഗാനിലും പാകിസ്താനിലും എന്തിനു നമ്മുടെ ഇന്ത്യയില്‍ പോലും തീവ്രവാദം എന്ന സാമൂഹിക ദുരന്തം നടപ്പിലാക്കുന്നത്... അവര്‍ മരിക്കും എന്നോ അവുടെ ഭാവിയെ കുറിച്ചോ അവര്‍ക്ക് യാതൊരു വിചാരവും ഇല്ല. ഇവരുടെ ഒരു പ്രത്യേകത ഇവര്‍ സ്നേഹിച്ചാല്‍ നമ്മെ നക്കി കൊല്ലും വെറുത്താല്‍ കുത്തി കൊല്ലും എന്നുള്ളതാണ്. വെറുപ്പിച്ചു കൊല്ലുന്നതിലും ഭേദം സ്നേഹിപ്പിച്ചു കൊല്ലുന്നതല്ലേ . ഇതാണ് പലരും ചൂഷണം ചെയ്യുന്നതും . തീവ്രവാദത്തിന്റെ പേരിലും മറ്റുമായി ഏറ്റവും കൂടുതല്‍ പിടിക്കപെടുകയും പീഡിപ്പിക്കപെടുകയും ചെയ്യപ്പെടുന്ന ഒരു വിഭാഗം ആണിവര്‍ .

വിദ്യാഭ്യാസത്തിന്റെ പോരായ്മ അതാണ്‌ അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. അമേരിക്ക ഇപ്പോള്‍ നടത്തുന്ന യുദ്ധം പൂര്‍ണമായും ഒരു വിജയം ആകണം എങ്കില്‍ അവര്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു.

രാവിലെ അവരുടെ ഭാഷയിലെ (പഷ്തു) പാട്ടും കേള്‍പ്പിച്ചാണ് എന്നെ ഇവിടെ വരെ എത്തിച്ചത് .... എന്തോ തപ്പും തബലയും ഉടുക്കും കൊട്ടി താളത്തിന് അനുസരിച്ച് എന്തോ ' സംഗ ബാങ്ക ഖന്ന' എന്നൊക്കെ കേട്ടു. യാത്ര ചെയ്യുമ്പോള്‍ ഉറങ്ങാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടായത് കൊണ്ട് ഒന്നും മിണ്ടാതെ അങ്ങ് ഇരുന്നു കൊടുത്തു. ഇടയ്ക്ക് എന്നെ നോക്കി എന്‍റെ മുഖഭാവം നോക്കുന്നുണ്ടായിരുന്നു .... ഞാന്‍ നോക്കുമ്പോള്‍ എല്ലാം എന്നെ ഒന്ന് ചിരിച്ചു കാണിച്ചു. എന്നെ അത് കേള്‍ക്കാന്‍ പ്രേരണ ഒന്നും പറയാതെ അയാള്‍ നല്കുകയായിരുന്നിരിക്കാം ....

അങ്ങനെ പട്ടിണിയുടെയുടെയും നോയമ്പിന്റെയും രണ്ടാം ദിനം ..ഇന്ന് അബു ദാബിയില്‍ ചര്‍ച്ചില്‍ പോകേണ്ടിയിരുന്ന ദിവസമായിരുന്നു. ഇത് വരെ ഒന്നും തീരുമാനിച്ചിട്ടില്ല. ചര്‍ച്ചില്‍ വൈകിട്ടാണ് പോകേണ്ടത്. ചര്‍ച്ചില്‍ പോയാല്‍ എങ്ങനെ ദുബായിലേക്ക് പോകും? കസിനെ വിളിച്ചു നോക്കിയിട്ട് തീരുമാനിക്കണം. പറ്റുമെങ്കില്‍ അവിടെ ചെന്ന് കിടക്കണം ഇന്ന്. എല്ലാവര്‍ക്കും ശുഭ ദിനം നേരുന്നു . ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ..

നിങ്ങളുടെ സ്വന്തം

- പ്രശാന്ത് കെ
Prasanth K

August 11, 2010

ഒരു ദിവസം കൂടി അങ്ങനെ എന്നെ വിട്ടു പോകുന്നു .... ഈ ക(കൊ)ഴിഞ്ഞു പോകുന്ന ഓരോ ദിവസങ്ങളും ഇനി എന്റെ ജീവിതത്തില്‍ കാണില്ല എന്ന് ഓര്‍ക്കുമ്പോള്‍ എന്തോ ഒരു നൊമ്പരം ... ഓരോ ദിവസം കഴിയുംതോറും എന്റെ ഒരു ദിവസം ഈ ഭൂമിയില്‍ കുറയുകയാണ്...

മനോഹരമായ ദിവസം .. പക്ഷെ അപ്രതീക്ഷിതമായി പലതും സംഭവിച്ച ദിവസം ... അബു ദാബിയിലെ താമസത്തില്‍ ഉണ്ടായ അനിശ്ചിതത്വം എന്നെ ദുബൈയിലേക്ക് തിരികെ എത്തിച്ച ദിവസം ... എന്തോ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരു സ്ഥലം ആണ് ദുബായ് ... ജീവിതം ഇല്ലാത്ത ഒരു സ്ഥലം ... ഇവിടെ എല്ലാം ഒരു യാന്ത്രികമായി തോന്നുന്നു... തോന്നല്‍ അല്ല അങ്ങനെ തന്നെ ആണ്.... എല്ലാം യാന്ത്രികം .... ..

ഇന്ന് മുസ്ലിമുകളുടെ പുണ്യ (നൊയമ്പ്) മാസമായ റമദാന്‍ തുടങ്ങി ഇവിടെ ..പട്ടിണിയും പരിവട്ടവുമായി ഒരു പുണ്യ മാസം കൂടി വന്നെത്തി എന്റെ എല്ലാ മുസ്ലിം സഹോദരി സഹോദരന്മാര്‍ക്കും എന്റെ റമദാന്‍ മുബാറക് .... ഈ വര്‍ഷം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ ചൂട് വളരെ കൂടുതലാണ് ഇവിടെ ............ അത് കൊണ്ട് തന്നെ ഭക്ഷണമോ വെള്ളമോ പോലും ഇല്ലാതെ ദിവസം കുറഞ്ഞത്‌ 300 കിലോ മീറ്റര്‍ യാത്ര ചെയ്യുകയും അതിനിടയ്ക്ക് ജോലിയും ചെയ്യുക എന്ന് പറയുന്നത് വളരെ ദുഷ്കരമായ ഒന്നാണ്.... എങ്കിലും നമ്മുടെ മുന്‍പിലുള്ള യാത്ര എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു ഈ ചെറിയ യാത്രയെ നിസാരമായി തള്ളുക ..... അതാണ്‌ ഇപ്പോഴുള്ള എന്റെ ചിന്താഗതി ...

എന്റെ നന്മയ്ക്കായി മാത്രം ആയിരിക്കും ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്‌ ..ഈ നിസാരമായ കാര്യം അല്ല എന്ത് വലിയ പരീക്ഷണങ്ങള്‍ക്കും കീഴടങ്ങി കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല ... എന്ത് തന്നെ ആയാലും സധൈര്യം നേരിടുക ... ദൈവം എന്നോട് കൂടെ ഉണ്ട് പിന്നെ ഞാന്‍ ആരെയാ ഭയപ്പെടേണ്ടത് ......

ഇന്ന് വേറെ പറയത്തക്കതായി ഒന്നും സംഭവിച്ചതായി ഓര്‍മയില്‍ വരുന്നില്ല . ഇന്ന് ബസ്സില്‍ അധിക നേരം കയറിയില്ല .ധാരാളം വര്‍ക്ക്‌ ഉണ്ടായിരുന്നു ഇന്ന് ...എന്നിട്ടും അത് പൂര്‍ത്തീകരിക്കാന്‍ ദുബൈയിലെക്കുള്ള യാത്ര മൂലം സാധിക്കാതെ വന്നു ..... ഇന്നലെ രാത്രിയില്‍ ഒരു സുഹൃത്തിനോട് കുറച്ചു നേരം ചാറ്റ് ചെയ്യാന്‍ സാധിച്ചു .... ഇന്ന് വേറെ ഒരു സുഹൃത്തിനോട് കുറച്ചു നേരം നാട്ടു വര്‍ത്തമാനം ഒക്കെ ചോദിച്ചറിയാന്‍ സാധിച്ചു ചാറ്റിലൂടെ.

അങ്ങനെ ഇന്നത്തെ എന്റെ ദിവസം തിരശീല ഇടാന്‍ നേരമായിരിക്കുന്നു ... എല്ലാവര്ക്കും നന്മ മാത്രം വരുത്തണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടും എല്ലാവരുടെയും പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിര്‍ത്തുന്നു ...... നിങ്ങളുടെ സ്വന്തം

- പ്രശാന്ത് കെ
Prasanth K

നഷ്ടമാകുന്ന ആ 4 മണിക്കൂര്‍ ..........


അങ്ങനെ ആ കാര്യത്തില്‍ തീരുമാനം ആയി ...... ഇനി എന്നും ദുബൈയില്‍ താമസിച്ചു അബു ദാബിയില്‍ ജോലിക്ക് വരണം ... എന്റെ ബസ്സ്‌ സുഹൃത്തുക്കളോട് സംസാരിക്കാനുള്ള സമയം അങ്ങനെ കാലാവധി ഇല്ലാതെ അവസാനിച്ചിരിക്കുന്നു എന്ന് തോന്നുന്നു ....... എന്റെ ഓരോ ദിവസത്തില്‍ നിന്നും ഏകദേശം 4 മണിക്കൂര്‍ വീതം റോഡില്‍ ചിലവഴിക്കേണ്ടി വരും ഇന്ന് മുതല്‍ ...

ആലോചിക്കാന്‍ കൂടി വയ്യ ...... എന്ത് പറയാന്‍ പറ്റും ... കമ്പനിയുടെ തീരുമാനം അല്ലെ ? അനുസരിക്കാതെ വഴി ഇല്ല .................. അവിടെ ചെന്നെത്തി നെറ്റ് കണക്ഷന്‍ ഉണ്ടേല്‍ ഇടയ്ക്കെങ്കിലും വരാന്‍ നോക്കാം .... രാവിലെ 8 മണിക്ക് ഓഫീസില്‍ എത്തണം എങ്കില്‍ 6 മണിക്കെങ്കിലും പുറപ്പെടണം .....അതിനു വേണ്ടി കുറഞ്ഞ പക്ഷം 5:30 നു എങ്കിലും എഴുന്നേല്‍ക്കണം.

അതും റമദാന്‍ ടൈം ആയ ഈ സമയത്ത് തന്നെ ........ ഇടി വെട്ടിയവന്റെ മുകളില്‍ പാമ്പും ഫാമിലിയും താമസം ആക്കിയത് പോലെയായി ഇപ്പോള്‍ .

Tuesday, August 10, 2010

ജീവിത യാത്ര .........



മരിക്കാത്ത നാളേക്ക് ഇന്ന് ഞാന്‍ കരുതുന്നു
മരിച്ചു പോയീടാത്ത ഒരു നൂറു ആശകള്‍
എങ്ങനെ ഈ ദിനം തള്ളിടും എന്നറിയാതെ
എങ്ങനെ നേടിടും എന്നുള്ള ചിന്തയാല്‍

ഭാരപ്പെടുത്തും നിരാശതന്‍ വക്കിലും
ഭാരപെടാതെ ഇന്ന് ഞാന്‍ ഏകനായ്
നിന്നിടും വേളയില്‍ വീണു മരിക്കുകില്‍
നിന്നിടും ഈ വിധം വേണ്ടാത്ത മോഹങ്ങള്‍

മണ്ണിനു ഭാരമായ് നിന്നൊരു ഞാനിതാ
മണ്ണിലെക്കായി ഇതാ തിരികെ പോയീടുന്നു ...
വിണ്ണിന്റെ വാതിലില്‍ മുട്ടി വിളിച്ചിട്ടും
വിണ്ണിനു കേട്ടിടാ എന്നുടെ രോദനം

ജീവിത പ്രാരബ്ധ നൌകയില്‍ ഒരു കൊച്ചു
ജീവിതം കിട്ടാതെ ഉലയുന്ന എന്‍ സഖീ
നിന്നെ കുറിച്ച് ഞാന്‍ പാടിടും വേളയില്‍
നിന്നിലെ എന്നെ ഞാന്‍ ഒരു മോഹം ആക്കിടം ....

ഈ ലോക നൌക കരയ്ക്ക്‌ അടിഞ്ഞീടാറായ്
ഈ ലോക മോഹങ്ങള്‍ തീര്‍ന്നിടാന്‍ നേരമായ്
അവിടെ ഞാന്‍ കാത്തിടും നിന്നുടെ വരവിനായ്
അതിനായിട്ടല്ലോ ഞാന്‍ മുന്‍പേ ഗമിച്ചതും ......

- Prasanth K
പ്രശാന്ത് കെ

August 10, 2010

ഒരു മനോഹര ദിവസത്തിനും കൂടി തിരശീല വീഴുന്നു ....... പ്രാര്‍ഥനയോടെ തുടങ്ങിയ ദിവസം .... ജോലി ഉണ്ടായിരുന്നു എങ്കിലും അധികം ഒന്നും ക്ഷീണം തോന്നാത്ത ഒരു ദിവസം. എന്തൊക്കെയോ ചെയ്തു തീര്‍ക്കണം എന്നുണ്ടായിട്ടും എന്തോ എവിടെയോ ബാക്കി നില്‍ക്കുന്നു എന്നൊരു തോന്നല്‍ ഇപ്പോഴും മനസിനുള്ളില്‍ ഒരു ഭാരമായി നില്‍ക്കുന്നു . എന്തോ ഒരു വിഷമം ഇപ്പോള്‍ ... ഒരു നല്ല ദിവസം വിട്ടു പിരിയുന്നതിന്റെ ആകും

നെഫിലയുടെ ബസ്സില്‍ കമന്റ്‌ അയച്ചാണ് തുടങ്ങിയത് ... പക്ഷെ സംസാരത്തിനിടയ്ക്ക് നെഫിലയില്‍ ഉണ്ടായ പ്രകടമായ മാറ്റം എന്നെ വളരെ വേദനിപ്പിച്ചു .... ഞാന്‍ അത് പ്രകടിപ്പിക്കുകയും ചെയ്തു .... കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അവ്യക്തമായി തന്നെ തുടരുന്നു ..തെറ്റ് എന്റേത് ആണെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .. ആ ഒരു സംഭവം എന്നില്‍ ഒരു നെഗറ്റീവ് എനെര്‍ജി ഉണ്ടാക്കിയോ എന്നൊരു സംശയം ...... കാരണം പിന്നെ ആരോടും സംസാരിക്കാന്‍ പോലും തോന്നാത്ത വിധം ഒരു വെറുപ്പ്‌ എന്നില്‍ സംജാതമായി. ഞാന്‍ ബസ്സിംഗ് നിര്‍ത്തിയാലോ എന്ന് ആലോചിക്കുന്നു ഇപ്പോള്‍... ഞാന്‍ എന്റെ ചിന്താഗതിയില്‍ ശരിയെന്നു തോന്നിയതും എന്നാല്‍ തമാശ രൂപേണയും അവതരിപ്പിച്ചിട്ടും പലര്‍ക്കും ഇതൊക്കെ വിഷമം ആകുന്നു എങ്കില്‍ അവരിലല്ല എന്നിലാണ് പോരായ്മ എന്ന് വിശ്വസിക്കാതെ ഇരിക്കാന്‍ തരം ഇല്ലല്ലോ....

ഇന്നലെ രാത്രി ഏകദേശം 12 00 മണി കഴിഞ്ഞാണ് കിടക്കാന്‍ സാധിച്ചത് ..... രാവിലെ ഞങ്ങളുടെ വെള്ളക്കാരന്‍ (ബ്രിട്ടീഷ്‌) മാനേജര്‍ വരുമെന്ന് അറിയാവുന്നത് കൊണ്ട് നേരത്തെ തന്നെ എഴുന്നേറ്റു പ്രാര്‍ത്ഥനയും മറ്റും നടത്തി ഓഫീസില്‍ റെഡി ആയി നിന്നു ... പക്ഷെ അദ്ദേഹത്തിന് വരാന്‍ തോന്നിയത് മീറ്റിംഗ് ഒക്കെ കഴിഞ്ഞു ഏകദേശം 11 :00 മണിയോട് അടുപ്പിച്ചു .... എന്നോട് വളരെ നല്ല അടുപ്പം ആണ് കക്ഷി .... ഒരു നല്ല മനുഷ്യന്‍ ... 1963 മോഡല്‍ ഒരു ബ്രിട്ടീഷ്‌ മനുഷ്യന്‍ ............ വര്‍ക്ക്‌ ചെയ്യുമ്പോള്‍ വര്‍ക്ക്‌ ... വര്‍ക്ക്‌ ഇല്ലെങ്കില്‍ സംസാരം .... അതാണ്‌ അദ്ദേഹത്തിന് ഇഷ്ടം .... അയാളുടെ വീടും ഫാം ഹൌസും എല്ലാം കഴിഞ്ഞ ഒരു ദിവസം ഗൂഗിള്‍ എര്‍ത്തിലൂടെ കാണിച്ചു തന്നു .... എന്റെ വീടും സ്ഥലവും കാട്ടി കൊടുത്തപ്പോള്‍ എന്നോട് കക്ഷിയുടെ ചോദ്യം "where is your swimming pool " - വെടി വച്ചാല്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ബ്ലാ ബ്ലാ അടിച്ചോണ്ട് നിന്ന ഞാന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായി പോയി .. അടുത്തൊരു കുളം ഉണ്ട് അത് കാണിച്ചു കൊടുത്തു രക്ഷപെട്ടലോ എന്ന് ആലോചിച്ചെങ്കിലും "എനിക്ക് നീന്താന്‍ അറിയാത്തത് കൊണ്ട് അത് ഇത് വരെ ഉണ്ടാക്കിയിട്ടില്ല" എന്ന് പറഞ്ഞു രക്ഷപെട്ടു. പിന്നെയാണ് ആ പറഞ്ഞത് കൊണ്ടുണ്ടായ ഗുണം മനസിലായത് .... ഒരു നിമിഷത്തെ ജയത്തിനായി ആ കള്ളം പറഞ്ഞിരുന്നു എങ്കില്‍ അയാള്‍ വീക്ക്‌ എന്‍ഡില്‍ ടെസര്ട്ട് സവാരിയ്ക്കും സ്സുബി ടൈവിനും പോകുന്നതിന്റെ കൂട്ടത്തില്‍ എന്നേം വിളിച്ചോണ്ട് പോയി എന്റെ വീട്ടുകാര്‍ക്ക് മീന്‍ കൊത്തിയ ശരീരം കാണിച്ചു കൊടുത്തേനെ

ഇന്നലെ രാത്രി മെയിലിലൂടെ ഒരു സുഹൃത്തിനെ പറ്റി കുറച്ചു കാര്യങ്ങള്‍ അറിയാന്‍ പറ്റി ..... പ്രചോദനം നല്‍കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു .... ഇന്ന് ഇത് വരെ വേറെ ഓര്‍ക്കാന്‍ പറ്റിയതായി ഒന്നും സംഭവിച്ചതായി ഓര്‍ക്കുന്നില്ല .... ബസ്സില്‍ കയറി കുറച്ചു സമയം കളഞ്ഞു .... വേറെ പ്രത്യേകിച്ച് ഒന്നും തന്നെ ഓര്മ വരുന്നില്ല .... അപ്പോള്‍ ഇന്നത്തെ എന്റെ കഹാനി ഇവിടെ പരിസമാപ്തി കുറിക്കുന്നു ... ദൈവം നാളെ ഒരു ദിവസം കൂടി തരികയാണേല്‍ ദൈവത്തിന്റെ പദ്ധതിയില്‍ എന്നെ കൊണ്ട് നിങ്ങള്‍ക്കോ നിങ്ങളെ കൊണ്ട് എനിക്കോ എന്തെങ്കിലും ഒരു പദ്ധതി ഉണ്ടേല്‍ നമുക്ക് വീണ്ടും കാണേണ്ടി വരും ..... കാണാം ... കാണണം .. പിന്നെ ഒരു കാര്യം കമ്പനി നെറ്റ് കട്ട്‌ ചെയ്താല്‍ ദൈവത്തിനെ കുറ്റം പറയണ്ടാട്ടോ. അപ്പോള്‍ വീണ്ടും കാണും വരേയ്ക്കും നിങ്ങള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിങ്ങളുടെ സ്വന്തം

- പ്രശാന്ത് കെ

Monday, August 9, 2010

സ്വയം ഒരു അവലോകനം ചെയ്യാന്‍ ഒരു അവസരം

ഇതാ ഇവിടെ എന്റെ ചില ചോദ്യങ്ങള്‍ എന്റേത് എന്ന് പറയാന്‍ പറ്റില്ല .. ഇത് എല്ലാവരും സ്വയം ചിലപ്പോഴെങ്കിലും ആലോചിച്ചിട്ടുള്ള കുറച്ചു ചോദ്യങ്ങള്‍ ആണ് ....... എനിക്ക് ഇത് ആരോടും ചോദിച്ചു ഉത്തരം മുട്ടിക്കാന്‍ ഒന്നും അല്ല .... നിങ്ങള്‍ക്ക് തന്നെ സ്വയം ഒരു അവലോകനം ചെയ്യാന്‍ ഒരു അവസരം ............

1 ഇന്ന് ഈ ലോകം, അതിന്റെ സ്പന്ദനം അങ്ങ് നിന്ന് പോയി എന്ന് വിചാരിക്കുക .... നിങ്ങള്‍ ഒക്കെ എവിടെയാകും നാളെ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഞാന്‍ ഉദ്ദേശിച്ചത് മരണാനന്തരം എവിടെ പോകും എന്ന്. മരണാനന്തരം എന്താണ് സംഭവിക്കുന്നത്‌ ഇന്നും ആര്‍ക്കും തെളിയിക്കാന്‍ പറ്റിയിട്ടില്ല എങ്കിലും സ്വര്‍ഗം നരകം എന്നീ സംഭവങ്ങള്‍ ഉണ്ട് എന്ന് കരുതി മറുപടി കണ്ടെത്താന്‍ ശ്രമിക്കുക

2 നാളെ ലോകം അവസാനിക്കുന്നു എന്ന് വിശ്വസിക്കാവുന്ന തെളിവുകള്‍ കിട്ടി നിങ്ങള്‍ക്ക് എങ്കില്‍ നിങ്ങളുടെ അവസാന ദിവസമായ ഇന്ന് നിങ്ങള്‍ എന്തൊക്കെ ചെയ്തു കൂട്ടും .... എന്ത് ചെയ്തു കൂട്ടിയാലും നിങ്ങള്‍ക്ക് നിങ്ങള്‍ ഇടുന്ന വസ്ത്രം പോലും കൊണ്ട് പോകാന്‍ പറ്റുമെന്ന് ഉറപ്പു പറയാന്‍ പറ്റുമോ

3 നാം ഇന്ന് ഈ കാണുന്ന ലോകത്തിന്റെ മോഹങ്ങളും പ്രതീക്ഷകളും ക്ഷണികം ആണെന്ന് നിങ്ങള്‍ക്ക് ബോധ്യപെട്ടാല്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യാന്‍ ശ്രമിക്കും ?. തിരിഞ്ഞു നോക്കി നിങ്ങള്‍ വന്ന വഴിയില്‍ നിങ്ങള്‍ ചവിട്ടി കളഞ്ഞ അല്ലെങ്കില്‍ അവഗണിച്ച ആളുകളെ ഓര്‍ത്തു ഒരു തുള്ളി കണ്ണുനീര്‍ വാര്‍ക്കാന്‍ എങ്കിലും നിങ്ങള്‍ക്ക് കഴിയുമോ ?

4 നിങ്ങളുടെ സഹോദരനെയോ സഹോദരിയെയോ അവര്‍ അകപെട്ടിരിക്കുന്ന ഒരു പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് സഹായിച്ചു വിടുവിക്കാന്‍ സാധിക്കും ... പക്ഷെ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പാദിച്ച സമ്പത്ത് മുഴുവന്‍ അവര്‍ക്ക് വേണ്ടി നഷ്ടപെടുത്തേണ്ടി വരും എങ്കില്‍ നിങ്ങള്‍ അവരെ സഹായിക്കാന്‍ തയാറാകുമോ ? നിങ്ങള്‍ സ്വന്തം സഹോദര സഹോദരികളെ സഹായിക്കില്ല എന്ന് വരുകില്‍ വേറെ ഒരാളെയും സഹായിക്കുമെന്ന് കരുതണ്ടാ.

5 ആവശ്യങ്ങളില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന സഹായ ഹസ്തം നിങ്ങള്‍ക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്ന സാഹചര്യത്തിലും എന്ത് കൊണ്ട് ബാക്കി ഉള്ളവര്‍ക്ക് കൊടുക്കാന്‍ ആകുന്നില്ല ?

6 ഈ ലോകത്തില്‍ നമ്മെ ആക്കിയതിന്റെ ഉദ്ദേശം നിങ്ങള്‍ നിവര്‍ത്തിച്ചു കഴിഞ്ഞോ ? തുടങ്ങുകയെങ്കിലും ചെയ്തിട്ടുണ്ടോ ?

എല്ലാവരെയും മഹാ കാരുണികനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ....

വെറുതെ ഒരു പോഴന്‍ പറഞ്ഞതാണെന്ന് നിങ്ങള്‍ കരുതിയാലും എനിക്ക് പ്രശനമില്ല .. നൂറു പേരില്‍ നിന്നു ഒരാളെങ്കിലും ഇതില്‍ ഒരെണ്ണത്തിനു എങ്കിലും ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഞാന്‍ ഈ ശ്രമത്തില്‍ വിജയിച്ചതായി കരുതും. സ്വയം ഒന്ന് അവലോകനം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകണം എന്ന് ഈ എളിയ സഹോദരന്‍ അഭ്യര്‍ത്ഥിക്കുന്നു

August 09 2010

അങ്ങനെ ഒരു ദിവസം കൂടി കടന്നു പോകുന്നു .. ഈ മരുഭൂമിയില്‍ ഏകനായി ജീവിക്കുമ്പോള്‍ ഉള്ള ഒരു അസ്വസ്ഥത തീര്‍ക്കാന്‍ എന്തേലും ചെയ്യണമല്ലോ എന്ന് കരുതി ചെയ്യുന്ന ഒരു പ്രവര്‍ത്തിയായി ഇവിടെയുള്ള ജോലി ഇപ്പോള്‍ തോന്നുന്നു. എന്ത് പറഞ്ഞാലും ദൈവം എനിക്കും ഒരു ദിവസം കൂടി തന്നല്ലോ .... ദൈവത്തിനു സ്തുതി എത്ര കരേറ്റിയാലും മതിയാവില്ല ..... നമ്മള്‍ ഓരോ ദിവസവും എന്തൊക്കെ ചെയ്യണം എന്ന് എനിക്ക് എന്റെ അപ്പച്ചന്‍ പറഞ്ഞു തന്നാല്‍ മതി ... ഞാന്‍ ഒന്നും അനുസരിക്കാതെ ഇരിക്കില്ല ... കാരണം എന്നെ പോറ്റി പുലര്‍ത്തുന്നത് എന്റെ അപ്പച്ചന്‍ മാത്രമാണ് .... എന്റെ അപ്പായോ ഞാന്‍ എന്നേക്കാള്‍ സ്നേഹിക്കുന്ന എന്റെ അമ്മയോ പോലും ഇല്ല എനിക്കിപ്പോള്‍ കൂട്ടിനു ... നാളെയും ഒരു ദിവസം എനിക്ക് തരുന്നു എങ്കില്‍ എന്റെ കാലുകള്‍ക്ക് ദീപവും പാതയ്ക്ക് പ്രകാശവുമായി എന്റെ ദൈവം എന്റെ അപ്പച്ചന്‍ കൂടെ ഉണ്ടാകും .....എന്ന വിശ്വാസത്തോടെ എല്ലാവര്‍ക്കും നന്മ വരണേ എന്നും എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ത്ഥന ചോദിച്ചു കൊണ്ടും നിങ്ങലെല്ലവരെയും പ്രാര്‍ഥനയില്‍ ഓര്‍ത്തും കൊണ്ട് നിങ്ങളുടെ സ്വന്തം - പ്രശാന്ത് കെ